ബെതുദാഹരി (പശ്ചിമ ബംഗാള്‍): തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും കോൺഗ്രസുമായും ബിജെപി ഡീൽ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി.
പശ്ചിമ ബംഗാളില്‍നിന്നുള്ള നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ തമിഴ്നാട്ടിലേക്ക് തെരഞ്ഞെടുപ്പ് നിരീക്ഷകരായി അയച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു.
പശ്ചിമബംഗാളില്‍ ഏകദേശം 500 ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ മാറ്റിയതെന്ന് മമത ആരോപിച്ചു. തൃണമൂല്‍ സ്ഥാനാര്‍ഥികളെ പിന്തുണച്ചുകൊണ്ട് നാദിയ ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മമത.
ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം, മാംസം, മുട്ട എന്നിവ ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. എസ്ഐആര്‍ കാരണം ബംഗാളില്‍ 250 പേര് മരിച്ചു.
ബിജെപി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ദീര്‍ഘകാലമായി ഇന്ത്യയില്‍ താമസിക്കുന്നവരെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ കുറച്ചുകാലം താമസിച്ചവര്‍ക്ക് പൗരത്വം നല്‍കിയത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. നാളെ ഭബാനിപുര്‍ നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശം സമര്‍പ്പിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.